തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ‘ആട്ട’ത്തിനു ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഉത്തം കമാട്ടിക്ക്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരത്തിന് ‘സൺഡേ’ അർഹമായി. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്കാരം ശ്രുതി ശരണ്യത്തിനു ലഭിച്ചു.
പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. രാഷ്ട്രീയത്തിന് നമ്മുടെ ജീവിതത്തിൽ സ്ഥാനമുണ്ടെങ്കിലും കല രാഷ്ട്രീയത്തിന് അതീതമാണെന്നു ക്രിസ്തോഫ് സനൂസി പറഞ്ഞു. മാനുഷിക അവസ്ഥകളെക്കുറിച്ചാണ് കല പറയുന്നത്. മനുഷ്യത്വത്തെ സംരക്ഷിക്കാനും നശിപ്പിക്കാനും ഇപ്പോഴത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനു കഴിയുമെന്നും ക്രിസ്തോഫ് സനൂസി പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദൻ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയിൽ മലയാള സിനിമകൾക്ക് കൂടുതൽ പ്രേക്ഷക പ്രീതി നേടാനായി. യുവജന പങ്കാളിത്തത്തിൽ മുന്നിലെത്തിയ മേളയിൽ വനിതാ സംവിധായകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. തിയേറ്ററിലും പുറത്തും ആൾക്കൂട്ടത്തെ ആകർഷിച്ച മേളയിൽ മത്സരവിഭാഗത്തില്‍ പ്രദർശിപ്പിച്ച സിനിമകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്.
എഫ് എഫ് എസ് ഐ അവാർഡ്
മികച്ച സംവിധായകൻ : ഉത്തം കമാത്തി , ഗർവാൾ( സിനിമ )
NETPAK അവാർഡ്
മികച്ച മലയാള ചിത്രം :,
ആനന്ദ് ഏകർഷിയുടെ ആട്ടം
മികച്ച ഏഷ്യൻ ചിത്രം : സൺഡേ ഇറ്റ്സ് ഫോർ, ഷോക്കിർ കോലക്കോവ്
ഫിപ്രസി അവാർഡ് :
മികച്ച നവാഗത സംവിധായിക ശ്രുതി ശരണ്യം: ബി 32 മുതൽ 44 വരെ
സ്പെഷ്യൽ ജൂറിസൗണ്ട് ഡിസൈനർ : ആൾ ദി സൈലൻസർ
രജത ചകോരം
നവാഗത സംവിധായകൻ : ഫാസിൽ റസാഖ് - തടവ്
മികച്ച സംവിധായകൻ : ഷോക്കിർ കോലിക്കോവ് - സൺഡേ
സുവർണ്ണ ചകോരം
മികച്ച ചിത്രം : റിസുകി ഹിമഗുച്ചിയുടെ ഈവിൾ ഡസ്നോട്ട് എക്സിസ്റ്റ് ,
ജപ്പാൻ ചിത്രം
പ്രേക്ഷക തെരഞ്ഞെടുപ്പ് അവാർഡ്
ഫാസിൽ റസാക്കിന്റെ തടവ്