Share this Article
image
മകള്‍ ജീവനൊടുക്കാന്‍ കാരണം ഭര്‍തൃവീട്ടിലെ പീഡനം; പരാതിയുമായി യുവതിയുടെ പിതാവ് രംഗത്ത്
The young woman's father filed a complaint against her husband in the incident of the young woman's suicide

തിരുവനന്തപുരം ഉണ്ടപ്പാറയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതിയുടെ പിതാവ് രംഗത്ത്. മകള്‍ ജീവനൊടുക്കാന്‍ കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന് പിതാവ് നാസര്‍ ആരോപിച്ചു.

ഉണ്ടപ്പാറ സ്വദേശി നാസറിന്റെ മകള്‍ നിഷയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. അസുഖ ബാധിതയായ നിഷയും കുഞ്ഞും മാതാവ് ഷാലിമയ്ക്കൊപ്പം ആശുപത്രിയില്‍ പോകാനൊരുങ്ങി നില്‍ക്കുന്നതിനിടെ പെട്ടെന്ന് കിണറിലേക്ക് ചാടുകയായിരുന്നു.

മാതാവിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍, നിഷയെ കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൂന്നുവര്‍ഷം മുന്‍പാണ് അരുവിക്കര സ്വദേശി ജാസിംമുമായി നിഷയുടെ വിവാഹം നടന്നത്.

നാല്‍പത് പവന്‍ സ്വര്‍ണവും മൂന്നുലക്ഷം രൂപയും കാറും സ്ത്രീധനമായി നല്‍കിയെന്ന് നിഷയുടെ പിതാവ് നാസര്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോള്‍ ജാസിമും മാതാവും നിഷയെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും നാസര്‍ ആരോപിച്ചു.

നിഷ സ്വന്തം വീട്ടില്‍ എത്തിയതിന് ശേഷം വിവാഹമോചനം ആവശ്യപ്പെട്ടും ജാസിം ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് മകള്‍ ജീവനൊടുക്കിയത്. നേരത്തെ തന്നെ ജാസിമിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നും നിഷയുടെ കുടുംബം ആരോപിക്കുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories