Share this Article
image
തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണം’; ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി
വെബ് ടീം
posted on 22-06-2024
1 min read
/cm-pinarayi-vijayan-criticised-christian-church-in-bjp-win-in-thrissur

കോഴിക്കോട്: ബിജെപിക്ക്  കേരളത്തില്‍ ഒരു സീറ്റ്  നേടിയത്   ഗൗരവപൂര്‍വം പരിശോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണം . സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയപ്പിച്ചതെന്നും ചില വിഭാ​ഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക വിഭാഗങ്ങളെ   സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചു. നേതൃനിരയിലുള്ളവരുമായി  ധാരണയുണ്ടാക്കി.  ആ വിഭാഗങ്ങളുടെ നിലപാട് മാറ്റം അവസരവാദപരമാണ്. സഹോദരങ്ങളെ  ആക്രമിച്ചവര്‍ക്ക് പിന്തുണകൊടുത്തത് ശരിയോ എന്ന് അവര്‍ തന്നെ ആലോചിക്കണം.

കൂടുതലായി ഒന്നും പറയാത്തത് വിവരങ്ങള്‍  ഇല്ലാത്തതിനാലല്ല.  അത് ഭംഗിയാവില്ല എന്നതിനാലാണ് . മാത്രമല്ല അത്തരക്കാരോട് ശത്രുതാമനോഭാവവുമില്ലെന്നും മുഖ്യമന്ത്രി  കോഴിക്കോട് പറഞ്ഞു.

കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും സമവായത്തിലാണെന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീ​ഗിനെയും മുഖ്യമന്ത്രി വിമർശിച്ചു. ജമാഅത്ത‌ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മുസ്ലിം ലീ​ഗ് മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാൻ പറ്റാത്തവരുമായി ലീ​ഗ് കൂട്ട് കൂടിയെന്നും വിമർശനം. മുസ്ലിം ലീ​ഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories