Share this Article
image
പ്രതിയെ തിരിച്ചറിഞ്ഞു; നിര്‍ണായകമായത് മാധ്യമങ്ങള്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍
The suspect was identified; What is crucial is CCTV footage released by the media

കാസറഗോഡ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന  10 വയസ്സുകാരിയേ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. 

പടന്നക്കാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയുമാണ് പ്രതി ചെയ്തത്.  സംഭവത്തിന് പിന്നില്‍ കുടക് സ്വദേശിയായ യുവാവാണെന്ന് ജില്ലാ പോലീസ് മേധാവി പി ബിജോയ്  സ്ഥിരീകരിച്ചു.

ഇയാള്‍ക്കെതിരെ  സമാനമായ കുറ്റകൃത്യം നടത്തിയതിന് കുടകിലും കേസുണ്ട്. വിവാഹം കഴിച്ചതിനു ശേഷം വര്‍ഷങ്ങളായി പടന്നക്കാടാണ്  താമസം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന വീടിന് 500 മീറ്റര്‍ മാത്രം അകലെയാണ് ഇയാള്‍ താമസിക്കുന്നത് .

സംഭവം നടന്ന ബുധനാഴ്ച മുതല്‍ ഇയാള്‍ ഒളിവിലായുരുന്നു. മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഈ ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലെങ്കിലും ഇയാളുടെ നടത്തവും ശരീരപ്രകൃതവും കണ്ടാണ് ബന്ധുക്കള്‍  തിരിച്ചറിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇയാള്‍ എന്ന് സ്ഥിരീകരിക്കയായിരുന്നു...

പ്രദേശത്തെ നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. രാത്രികാലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാള്‍ക്ക് തേങ്ങ മോഷണവും പതിവാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രദേശത്തെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ അവിടെ നിന്നും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയും പിറകുവശത്തെ വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ അത് മുക്കുപണ്ടമായതിനാല്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല.ഡി ഐ ജി തോംസണ്‍ ജോസിനെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories