Share this Article
image
മൊബൈൽ ഫോൺ വാങ്ങിയിട്ട് അധികസമയവും സർവ്വീസ് സെൻ്ററിൽ തന്നെ; വില 7700 രൂപയും നഷ്ടം 20000 രൂപയും നൽകുവാൻ വിധി
വെബ് ടീം
posted on 07-10-2024
1 min read
MOBILE REPAIR DELAY

തൃശൂർ: മൊബൈൽ ഫോണിന് തകരാറാരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അവണൂർ സ്വദേശി കുന്നപ്പിള്ളി വീട്ടിൽ സൈജൻ കെ.ടി. ഫയൽ ചെയ്ത ഹർജിയിലാണ് ബെംഗളുരുവിലുള്ള ലെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ വിധി. സൈജൻ 7,700 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങിയത്.

ഉപയോഗിച്ചുവരവെ ഫോണിന് വ്യത്യസ്ത തകരാറുകൾ കാട്ടുകയും എതിർകക്ഷിയുടെ സർവ്വീസ് സെൻ്ററിൽ നല്കേണ്ടിവന്നിട്ടുള്ളതുമാകുന്നു. ഫോൺ ഒട്ടുമിക്ക സമയവും കമ്പനിയുടെ സർവ്വീസ് സെൻററിൽത്തന്നെയായിരുന്നു. മദർ ബോർഡ് മാറ്റിയിട്ട് പോലും ഫലമുണ്ടായിട്ടില്ലാത്തതാകുന്നു. തുടർന്ന് ഹർജി നൽകുകയായിരുന്നു. 

കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ. റാം മോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വിലയായ 7700 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories