Share this Article
image
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേർ മലയാളികൾ, കൂടുതൽ വിവരങ്ങൾ
വെബ് ടീം
posted on 12-06-2024
1 min read
11-malayalees-died-in-building-fire-in-kuwait

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരിൽ  11 പേർ മലയാളികൾ. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം.മരിച്ചവരിൽ 2 കാസർഗോഡ് സ്വദേശികളും ഉൾപ്പെടുന്നു.കാസർകോട് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)ആണ് മരിച്ചത്. പത്ത് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരിയും ഉൾപ്പെടുന്നു.എൻ. ബി.ടി.സി ഗ്രൂപ്പിലെപ്രൊഡക്ഷൻ എൻജിനിയറാണ്.

തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.  മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ

അടിയന്തിരസഹായത്തിനായി കുവൈറ്റില്‍ നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങി.

നമ്പരുകൾ:-

അനുപ് മങ്ങാട്ട്  +965 90039594

ബിജോയ്‌  +965 66893942

റിച്ചി കെ ജോർജ്  +965 60615153

അനിൽ കുമാർ  +965 66015200

തോമസ് ശെൽവൻ +965 51714124

രഞ്ജിത്ത് +965 55575492

നവീൻ +965 99861103

അൻസാരി +965 60311882

ജിൻസ് തോമസ്  +965 65589453

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശ്ശേരി അറിയിച്ചു. 

അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പെട്ടവരുടെ തുടര്‍ ചികിത്സയ്ക്കും മറ്റ് അടിയന്തിരസഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എത്രമലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗികവിവരങ്ങള്‍ക്കായി ശ്രകമിച്ചുവരികയാണെന്നും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി.  സംഭവത്തില്‍ മരിച്ച 21 ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങളാണ് നിലവില്‍ ഇതുവരെ  ലഭ്യമായിട്ടുളളത്. 

മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ 

1. ഷിബു വർഗീസ്

 2 തോമസ് ജോസഫ്

 3.പ്രവീൺ മാധവ് സിംഗ്

4.ഷമീർ 

 5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി 

6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ

7.കേളു പൊന്മലേരി

8 സ്റ്റീഫിൻ എബ്രഹാം സാബു

9 അനിൽ ഗിരി 

10.മുഹമ്മദ് ഷെരീഫ് ഷെരീഫ

11.സാജു വർഗീസ്

12. ദ്വാരികേഷ് പട്ടനായക്

13 മുരളീധരൻ പി.വി 

14 വിശ്വാസ് കൃഷ്ണൻ

15 അരുൺ ബാബു

16സാജൻ ജോർജ്

17 രഞ്ജിത്ത്  കുണ്ടടുക്കം

18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ

19.ജീസസ് ഒലിവറോസ് ലോപ്സ്

 20 ആകാശ് ശശിധരൻ നായർ

21 ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്. 

അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു.  പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories