Share this Article
Union Budget
സിപിഒ റാങ്ക്ലിസ്റ്റിലെ ഉദ്യിഗാർത്ഥികളെ ചർച്ചക്ക് വിളിക്കാതെ സർക്കാർ
 CPO Candidates

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ചിട്ടും സിപിഒ റാങ്ക്ലിസ്റ്റിലെ ഉദ്യിഗാർത്ഥികളെ ചർച്ചക്ക് വിളിക്കാതെ സർക്കാർ. റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ വെറും 9 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഉദ്യോഗാർഥികളുടെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു.


ഈ മാസം 19ന് അവസാനിക്കുന്ന വനിത സിപിഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികളുടെ സമരം.  രാപ്പകൽ സമരം 13 ദിവസം പിന്നിട്ടപ്പോൾ നിരാഹാര സമരം എട്ടാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇതുവരെയും സർക്കാർ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ചില്ല. എന്നാൽ ഉടൻ തന്നെ നിയമനം നടത്താൻ സർക്കാർ തയ്യാറാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 


ഉദ്യോഗാർഥികൾ തൊഴിൽ മന്ത്രിയെ കണ്ട് കാര്യം ബോധിപ്പിക്കാൻ ഒരുങ്ങുകയാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്ന് ആവശ്യപ്പെടും. സമരം ആരംഭിച്ച് ഇത്ര നാൾ ആയിട്ടും പ്രതിപക്ഷ സംഘടനകൾ പോലും പിന്തുണ നൽകിയിട്ടില്ലെന്നും ഉദ്യോഗാർഥികൾ.964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 30 ശതമാനത്തിൽ താഴെ പേരെ മാത്രമാണ് നിയമിച്ചത്. പകുതി പേരെയെങ്കിലും നിയമിക്കണം എന്നാണ് പ്രതിഷേധാക്കാരുടെ ആവശ്യം.  സമരത്തിന്റെ ഭാഗമായി  ഉദ്യോഗാർഥികൾ ഇന്ന് ഉപവാസം ഇരിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories