പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി ആശാ വർക്കർമാർ. മറ്റന്നാൾ 3 ആശമാർ അനിശ്ചിതകാല നിരാഹാരമിരിക്കും. പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ആവശ്യങ്ങൾ അംഗികരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ആശമാർ വ്യക്തമാക്കി.
സർക്കാരിന്റെ അവഗണനക്കെതിരെ ആശാവർക്കർമാർ 37 ദിവസമായി തുടരുന്ന രാപ്പകൽ സമരത്തിന്റെ രീതി സെക്രട്ടറിയേറ്റ് ഉപരോധത്തോടെ മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച മൂന്നാം ഘട്ട സമരം ആരംഭിക്കും. കഴിഞ്ഞദിവസം നടന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ആശാവർക്കർമാരാണ് തലസ്ഥാന നഗരിയിലേക്ക് എത്തിയത്.
സെക്രട്ടറിയേറ്റ് ഉപരോധിച്ച് വീര്യം കൂട്ടിയ സമരത്തെ തണുപ്പിക്കാനായിരുന്നു മാനദണ്ഡങ്ങൾ പിൻവലിച്ചുള്ള സർക്കാരിന്റെ ഉത്തരവ്. എന്നാൽ ഓണറേറിയം വർധനവ് ഉൾപ്പെടെ നടപ്പിലാക്കാതെ പുന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്. സമരത്തെ നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തള്ളിയാണ് ആശമാർ സമരത്തിന് എത്തിയത്.
മൂന്നാം ഘട്ട സമരത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങുമെന്ന് ആശമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 3 ആശമാർ ആയിരിക്കും നിരാഹാര സമരമിരിക്കുക.സമരത്തെ പിന്തുണച്ച് വിവിധ പ്രതിപക്ഷ പാർട്ടികളും പിന്തുണയറി യിച്ചു രംഗത്ത് വരുന്നുണ്ട്.