ഐഎഎസ് തര്‍ക്കത്തില്‍ എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. നേരിട്ട് ഹാജാകാന്‍ ആവശ്യപ്പെട്ട് എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്.
ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമായിരുന്നു സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ ഉണ്ടായിരുന്നത്. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു.
ഇപ്പോൾ, എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയാണ് നേരിട്ട് ഹിയറിംഗ് നടത്തുക. നേരിട്ട് ഹാജാകാന്‍ ആവശ്യപ്പെട്ട് പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. അടുത്ത ആഴ്ച ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 11 നായിരുന്നു പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ പ്രശാന്ത് കടന്നാക്രമിച്ചത് ഐഎഎസ് പോരിന് തുടക്കം കുറിച്ചിരുന്നു. നടപടിയെടുത്തതിന് ചീഫ് സെക്രട്ടറിക്ക് എതിരെ പ്രശാന്ത് വിമർശനമുയർത്തിയത് പോരിന് ആഘം കൂട്ടിയിരുന്നു.